Monday, July 15, 2024

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി
▬▬▬▬▬▬▬▬▬▬▬▬▬▬
https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs
തിരുവനന്തപുരം:
സംസ്ഥാനത്ത് മുഹറം അവധിയായി പ്രഖ്യാപിച്ചിരുന്ന ജൂലൈ16 ( ചൊവ്വ) അവധി ജൂലായ് 17 ബുധനാഴ്ചയിലേക്ക് പുനക്രമീകരിക്കേണ്ടെന്ന് സർക്കാർ  തീരുമാനിച്ചു.
 ചന്ദ്ര ദർശനപ്രകാരം മുഹറം 10 വരുന്നത് ജൂലൈ 17 ബുധനാഴ്ചയാണ്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കനത്ത മഴയെ തുടർന്ന് ഇന്ന് അവധിയാണ്. കനത്ത മഴ തുടരുന്നതിനാൽ നാളത്തെ (ജൂലൈ 16) മുഹറം പൊതു അവധി പുന:ക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
       അതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 16) പൊതു അവധിയായിരിക
------------------------------------

Monday, June 3, 2024

പാചകവാതക വിതരണത്തെ കുറിച്ച് നിങ്ങൾക്ക് പരാതികൾ ഉണ്ടോ? ഉണ്ടെങ്കിൽ ആരെയാണ് സമീപിക്കുക?


ലിക്വിഡ് പെട്രോളിയം ഗ്യാസ് (റെഗുലേഷൻ ഓഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ) ഓർഡർ 2000 എന്ന നിയമത്തിന്റെ കീഴിലാണ് പാചക വാതക വിതരണം നടക്കുന്നത്.

ഒരു ഉപഭോക്താവ് ഏജൻസിയിൽപാചകവാതക കണക്ഷൻ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത അഡ്രസ്സിൽ ഏജൻസി നിർബന്ധമായും LPG സിലിണ്ടർ എത്തിച്ചു നൽകേണ്ടതാണ്.
 
ഇങ്ങനെ എത്തിച്ചു കൊടുക്കുവാൻ ഉപഭോക്താവിന്റെ പക്കൽ നിന്നും ബിൽ തുകയേക്കാൾ അധികം വാങ്ങുവാൻ പാടുള്ളതല്ല. ഏതെങ്കിലും സന്ദർഭത്തിൽ ഏജൻസിക്ക് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കുവാൻ സാധിക്കില്ലെങ്കിൽ ഉപഭോക്താവിൽ നിന്ന് പ്രത്യേക അനുമതി അതിനുവേണ്ടി ഏജൻസി നിർബന്ധമായി എഴുതി വാങ്ങിയിരിക്കണം.

Clause 3(2) പ്രകാരം നിറഞ്ഞിരിക്കുന്ന *പാചക വാതക സിലിണ്ടറിന് ഭാരം 29.5Kg ആയിരിക്കും. അതിൽ14.2 Kg പാചകവാതകത്തിന്റെയും 15.3 kg സിലിണ്ടറിന്റെയും ഭാരം ആയിരിക്കണം.*
സിലിണ്ടർ കൊണ്ടുവരുന്ന വാഹനത്തിൽ ഇലക്ട്രോണിക് ത്രാസ് ഉണ്ടായിരിക്കണം. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഈ ത്രാസിൽ ഗ്യാസ് സിലിണ്ടർ തൂക്കി കൃത്യമായ ഭാരം കാണിച്ചുതരുവാൻ ഏജൻസി ബാധ്യസ്ഥനാണ്. തന്നില്ലെങ്കിൽ ഉപഭോക്താവിന് സിലിണ്ടർ തിരസ്കരിക്കാം. തൂക്കകുറവ് കാണിച്ചുകൊണ്ട് ലീഗൽ മെട്രോളജി യിൽ പരാതി കൊടുക്കാവുന്നതാണ്.

*Clause 8* പ്രകാരം 
ഗ്യാസ് ഏജൻസിയുടെ പ്രവർത്തന സ്ഥലത്ത് ഉപഭോക്താക്കൾ കാണത്തക്ക രീതിയിൽ ഗ്യാസ് സിലിണ്ടറുകളുടെ സ്റ്റോക്ക് പ്രദർശിപ്പിച്ചിട്ടു ണ്ടാവണം. ടീ സ്റ്റോക്കിൽ നിന്നും ഉപഭോക്താക്കൾ സിലിണ്ടർ ആവശ്യപ്പെട്ടാൽ ഏജൻസി കൊടുക്കുവാൻ ബാധ്യസ്ഥനാണ്. ടി സിലിണ്ടറുകളുടെ വിലയിൽ നിന്ന് റിബേറ്റ് ഉപഭോക്താക്കൾക്ക് കൊടുക്കേണ്ടതാണ്, അതായത് ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയി സിലിണ്ടർ എടുത്താൽ നിശ്ചിത തുക ഉപഭോക്താക്കൾക്ക് റിബേറ്റ് ആയി നൽകുവാൻ ഗ്യാസ് ഏജൻസി നിര്ബന്ധിതരാണ്.

*Clause 3(4) Schedule I* പ്രകാരം പുതിയ കണക്ഷൻ എടുക്കാൻ വരുന്ന ഉപഭോക്താക്കളെ നിർബന്ധിച്ച് യാതൊരുവിധ സാധനങ്ങളും ഏജൻസികളിൽനിന്ന് വാങ്ങിപ്പിക്കരുത്. 
ഗ്യാസ് ഏജൻസികൾ കേന്ദ്രപൊതുമേഖലാ എണ്ണകമ്പനികളുടെ കീഴിലുള്ളവയായതിനാല്‍‍‍ സംസ്ഥാന വകുപ്പുകൾക്ക് അവരുടെ മേല്‍ ശിക്ഷാ നടപടികള്‍ എടുക്കുന്നതിന് പൂർണ്ണ അധികാരമില്ല. ഇത് സംബന്ധിച്ച് Taluk Supply officer/District Supply officer-ക്ക് ലഭിക്കുന്ന പരാതികളും നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട Oil Company-കൾക്ക് നൽകുകയാണ് ചെയ്യുന്നത്. വീടുകളിൽ സിലിണ്ടറുകൾ എത്തിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്ജ്ജുള്‍പ്പെടെയുള്ള തുകയാണ് ( MRP) ബില്ലിലുള്ളതെന്നും അതിനാല്‍ ബില്ലിലുള്ളതിനേക്കാല്‍ കുടൂതല്‍ തുക നല്‍കേണ്ടാതില്ല. 

*ഡെലിവറി ചാർജ്*
_ഡെലിവറി ചാർജ് പ്രത്യേകം കൊടുക്കേണ്ടതില്ല, അത് ബില്ലിൽ കൊടുത്തിട്ടുണ്ടാവും_. സിലിണ്ടർ ഡെലിവറിക്കാർ അധിക പണം _ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും കൊടുക്കേണ്ടതില്ല, വിവരം ബന്ധപ്പെട്ട ഗ്യാസ് ഏജന്സിയെയോ കമ്പനിയെയോ അറിയിക്കാവുന്നതാണ്_. കൂടുതൽ പണം കൊടുത്തില്ലെങ്കി ഭാവിയിൽ ഗ്യാസ് സിലിണ്ടർ ലഭിക്കില്ല എന്നത് തെറ്റിദ്ധാരണ മാത്രമാണ്.
എണ്ണക്കമ്പനിക്ക് പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടികൾ എടുത്തിട്ടില്ലെങ്കിൽ ഉപഭോക്താവ് ഏജൻസിയുടെ മാനേജർക്ക് ഒരു രജിസ്ട്രേഡ് നോട്ടീസ് അയക്കേണ്ടതാണ്. ഈ നോട്ടീസിൽ പരാതി വ്യക്തമായി എഴുതി ചേർക്കേണ്ടതാണ്. ഈ നോട്ടീസ് അയക്കുന്നതോടൊപ്പം തന്നെ ഒരു പരാതി എഴുതി കളക്ടർക്കും അയക്കാം. കളക്ടർക്ക് Essential Commodities Act പ്രകാരം ഈ കാര്യത്തിൽ ഇടപെടാം. ഇനിയും യാതൊരുവിധ നടപടികളും ആയില്ലെങ്കിൽ ഉപഭോക്താവിന് ഉപഭോക്ത പരിഹാര ഫോറത്തെ സമീപിക്കാവുന്നതാണ്. എല്ലാ ജില്ലകളിലും ഉപഭോക്ത തർക്ക പരിഹാര ഫോറം നിലവിലുണ്ട്. ഉപഭോക്കാതാവിന് ഫോറത്തെ സമീപിക്കാവുന്നതാണ്. 

 പാചക വാതക ഏജൻസി നിങ്ങളെ ചൂഷണം ചെയ്യുന്നുണ്ട് എന്ന് നിങ്ങൾക്ക് തോന്നിയാൽ ഇനിമുതൽ തീർച്ചയായും പ്രതികരിക്കണം.

Thursday, March 14, 2024

റേഷൻ നിർത്തിവെച്ചുകൊണ്ട് ബയോമെട്രിക് മാസ്റ്ററിങ് ആരംഭിച്ചു ഇനി മൂന്ന് ദിവസം ഇത് മാത്രം

    കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് 2024 മാർച്ച് 15, 16, 17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. e-KYC അപ്‌ഡേഷനുമായി ബന്ധപ്പെട്ട് കാർഡുടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികൾ ക്രീകരിച്ചിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് ഏഴുവരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അംഗൻ വാടികൾ, ഗ്രന്ഥശാലകൾ, സാസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻകാർഡും ആധാർ കാർഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്.

സ്ഥല സൗകര്യമുള്ള റേഷൻകടകളിൽ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നതാണ്. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനും സീനിയർ സിറ്റിസൺ ആയ വ്യക്തികൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും ക്യാമ്പുകൾ സന്ദർശിച്ച് അപ്‌ഡേഷൻ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 15, 16, 17 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് ഏഴുവരെ ഇടവേളകളില്ലാതെ ക്യാമ്പുകൾ പ്രവർത്തിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
e-KYC അപ്‌ഡേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതണം, സബ്സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ e-KYC മസ്റ്ററിംഗ് നടത്താൻ സാധിക്കുകയുള്ളു. അതു കൊണ്ടാണ് റേഷൻ വിതണം നിർത്തി വച്ചുകൊണ്ട് മസ്റ്ററിംഗ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് 15, 16, 17 തീയതികളിൽ റേഷൻ ഉണ്ടായിരിക്കുന്നതല്ല. ഈ തീയതികളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം ഇതിനു വേണ്ടി സൗകര്യം ഒരുക്കമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതൊരു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിംഗ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. കിടപ്പു രോഗികൾക്കും സ്ഥലത്ത് ഇല്ലാത്തവർക്കും മസ്റ്ററിംഗിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാർ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികൾക്കും വിരളടയാളം പതിയാത്തവർക്കും പിന്നീട് മസ്റ്ററിംഗിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു

പെട്രോൾ, ഡീസൽ വില കുറച്ചു; വില വെള്ളിയാഴ്ച രാവിലെ മുതൽ നിലവിൽ വരും

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി സമൂഹ മാധ്യമമായ എക്സിൽ അറിയിച്ചു. പുതുക്കിയ വില വെള്ളിയാഴ്ച രാവിലെ ആറു മുതൽ നിലവിൽ വരും.

പെട്രോൾ, ഡീസൽ വിലയിലെ കുറവ് ഉപഭോക്താക്കളുടെ ചെലവ് വർധിപ്പിക്കുകയും ഡീസൽ ഉപയോഗിച്ച് ഓടുന്ന 58 ലക്ഷം ഹെവി ഗുഡ്‌സ് വാഹനങ്ങൾ, 6 കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തന ചെലവ് കുറക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ലോക വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന്റെ വില കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഈ വിവരം അറിയിച്ചത്.

Wednesday, March 13, 2024

അപരിചിതരുമായി വീഡിയോ കോൾ, മാനഹാനി ധനനഷ്ടം പോലീസ് മുന്നറിയിപ്പ്

ഹണിട്രാപ്പിൽ പെടുന്നത് ചിലപ്പോൾ നമ്മൾ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക.
മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. 
സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. 

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് - അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 
1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്

#keralapolice


മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...